ഇടിമിന്നൽ:കർശന ജാഗ്രത പാലിക്കണം
കോഴിക്കോട്: ഇടിമിന്നല്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സംസ്ഥാന അഗ്നിസുരക്ഷാ വകുപ്പ് നല്കുന്ന മുന്‍കരുതലുകള്‍ കർശനമായി പാലിക്കണമെന്ന് കോഴിക്കോട് റീജണൺ ഫയര്‍ ഓഫീസര്‍ അറിയിച്ചു. ശ്രദ്ധിക്കേണ്ടത്: ഇടിയും മിന്നലുമുളള സമയത്ത് പുറത്ത് നില്‍ക്കാതെ വീട്ടിനുളളില്‍തന്നെ ഇരിക്കുക. ഉണങ്ങാനിട്ട തുണി എടുക്കുന്നതിനുള്‍പ്പെടെ ഒരാവശ്യത്തിനും പുറത്തിറങ്ങരുത്. കോണ്‍ക്രീറ്റ് ഭിത്തിയിൽ ചാരിയിരിക്കുകയോ കോണ്‍ക്രീറ്റ് സ്ലാബില്‍ കിടക്കുകയോ ചെയ്യരുത്. കോണ്‍ക്രീറ്റ് നിര്മ്മാണങ്ങളില്നിന്നു ദൂരം പാലിക്കുക. കമ്പി ഉപയോഗിച്ച് നിർമിച്ച കോണ്‍ക്രീറ്റാണ് കൂടുതല്‍ അപായകരം. വീടിന്റെ വരാന്തയിലും ടെറസിലും ജനാല, വാതില്‍ ഇവയ്ക്ക് സമീപവും നില്‍ക്കരുത്. ഇരുമ്പ് അഴികളിൽ പിടിക്കരുത്. വാതിലും ജനലും അടച്ചിടുക. വൈദ്യുത ഉപകരണങ്ങളുടെ പ്ലഗ് ഊരിയിടണം. ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പ്രവര്ത്തിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. വൈദ്യുത ഉപകരണങ്ങളുടെ സമീപം നില്‍ക്കരുത്. വെളളത്തിന്റെ ലോഹ ടാപ്പുകളിലും വെളളത്തിലും പരമാവധി സ്പര്‍ശിക്കാതിരിക്കുക. തുറസായ സ്ഥലങ്ങളിലും വീടിന്റെ ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക. പട്ടം പറത്താന്‍ പാടില്ല. ടെലിഫോണ്‍ ഉപയോഗിക്കരുത്. വീടിന് പുറത്താണെങ്കിൽ ശ്രദ്ധിക്കേണ്ടത്: ഒരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങരുത്. നനയാത്ത വിധത്തില്‍ സുരക്ഷിതരാകുക. തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേര്‍ത്തുവച്ച് തല കാല്മുട്ടുകള്ക്കിടയില് ഒതുക്കി ഉരുണ്ട രൂപത്തിൽ ഇരിക്കുക. തറയില്‍ കിടക്കുകയോ ഒറ്റപ്പെട്ട മരത്തിന് താഴെ നില്‍ക്കുകയോ അരുത്. ലോഹ നിര്‍മിതമായ ഷെഡുകളിലും ലോഹമേല്‍കൂരയും ലോഹത്തൂണുകളുമുളള കെട്ടിടങ്ങളിലും നില്‍ക്കരുത്. വാഹനങ്ങളിലുളളവർ സുരക്ഷിതമായ സ്ഥലങ്ങള്‍ ലഭിക്കാത്തപക്ഷം വാഹനത്തിനുളളില്തന്നെ ഇരിക്കുക. പൊതുനിര്‍ദേശങ്ങള്‍: മിന്നല്‍ ദൃശ്യമാകുന്നില്ലെങ്കില്‍പോലും ആകാശം മേഘാവൃതമാണെങ്കില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം. കെട്ടിങ്ങളില്‍ മിന്നല്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിക്കുക. മിന്നല്‍ ഉളളപ്പോള്‍ മരം മുറിക്കുക, വെടിമരുന്ന് കൈകാര്യം ചെയ്യുക, ടവറുകളുടെ അറ്റകുറ്റപ്പണിചെയ്യുക, ഹെവിഡ്യൂട്ടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, പ്ലമ്മിംഗ് തുടങ്ങിയ ജോലികളിൽ ഏര്‍പ്പെടരുത്.
