സംസ്ഥാനം

ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ കോവിഡ് രോഗവ്യാപനം നിയന്ത്രണാതീതമാകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം

📍 Kattangal, Kozhikode5 Jun 2020

ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ കോവിഡ് രോഗവ്യാപനം നിയന്ത്രണാതീതമാകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം. ശക്തനായ ഒരു വൈറസിനോടാണ് യുദ്ധം. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുമ്പോൾ രോഗവ്യാപനമുണ്ടാകും. പുറത്തുനിന്ന് ആളുകള്‍ വരുകയും ചിലരെങ്കിലും ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്യുന്നതോടെ സമൂഹവ്യാപന സാധ്യത കൂടി വരികയാണ്. രോഗം കിട്ടിയത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്.. ഈ ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ രോഗ വ്യാപനം നിയന്ത്രണാതീതമാകുമെന്നാണ് ഐഎംഎയുടെ ആശങ്ക. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ആരോഗ്യ സംവിധാനം അതീവ സമ്മര്‍ദ്ദത്തില്‍ ആവുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായതു പോലെ ആശുപത്രികള്‍ രോഗികളെ കൊണ്ടുനിറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നില്‍ക്കേണ്ടി അവസ്ഥയുണ്ടാവാന്‍ അനുവദിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആരാധനാലയങ്ങളില്‍ ആഹാരസാധനങ്ങളും നൈവേദ്യവും അര്‍ച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പാത്രത്തില്‍നിന്ന് ചന്ദനവും ഭസ്മവും നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എട്ടാം തീയതി മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ആരാധനാലയങ്ങള്‍ അണുവിമുക്തമാക്കുന്നതിന് നീക്കിവയ്ക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.കേന്ദ്രമാര്‍ഗനിര്‍ദേശ പ്രകാരമാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്. ആരാധനയ്ക്ക് എത്തുന്നവര്‍ എല്ലാവരും മാസ്ക് ധരിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. കോവിഡ് പ്രതിരോധ പോസ്റ്റര്‍ ആരാധനാലയങ്ങളില്‍ പതിപ്പിക്കുകയും വേണം. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കോഡ് ചെയ്തു കേള്‍പ്പിക്കണം. മാമോദീസ നടത്തിയാല്‍ കരസ്പര്‍ശം ഇല്ലാതെ നടത്തണം. ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ചും സാമൂഹിക അകല നിബന്ധന പാലിച്ചും ഒരു സമയം എത്രപേര്‍ എത്തണമെന്ന കാര്യത്തില്‍ ക്രമീകരണം ഉണ്ടാകും. ആറടി അകലം ആരാധനാലയങ്ങളിലും ബാധകമാണ്. മൂന്ന് ച. മീറ്ററിന് 15 പേര്‍ എന്ന തോതിലാകും ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതിയുണ്ടാകുക. എന്നാല്‍ ഒരു സമയം എത്തിച്ചേരുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തും. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരും ഫോണ്‍ നമ്പറും ശേഖരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു 10 വയസില്‍ താഴെ പ്രായമായ കുട്ടികളും 65 വയസ് മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികള്‍, അസുഖമുള്ള വ്യക്തികള്‍ എന്നിവരും ആരാധനാലയങ്ങളില്‍ എത്താന്‍ പാടില്ല. ഇവര്‍ വീടുകളില്‍ തന്നെ തുടരണം. 65 വയസ് മുകളില്‍ പ്രായമുള്ള പുരോഹിതര്‍ക്കും ഈ നിബന്ധന ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. അന്നദാനം, ചോറൂണ്, എന്നിവ ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. പൊതുടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. പായ, വിരിപ്പ് എന്നിവര്‍ ആരാധനയ്ക്ക് എത്തുന്നവര്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴ്ചയില്‍ 15,000 കോവിഡ് പരിശോധനകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആന്‍റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കുകയാണ്. ഐസിഎംആര്‍ വഴി 14000 കിറ്റ് ലഭിച്ചു. 10000 വിവിധ ജില്ലകള്‍ക്ക് നല്‍കി. 40000 കിറ്റുകള്‍ മൂന്ന് ദിവസം കൊണ്ട് കിട്ടും എന്ന് അറിയിപ്പുണ്ട്. സമൂഹ വ്യാപനം ഉണ്ടോ എന്നു നിരീക്ഷിക്കാനാണിത്. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് പുതുതായി അഞ്ച് ഹോട്ട്സ്പോട്ടുകള്‍ കൂടി. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് മൂന്ന്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോന്ന് വീതവുമാണ് തീവ്രബാധിത മേഖലയായി തിരിച്ചത്. കേന്ദ്ര നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് റസ്റ്ററന്‍റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഫീസുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. താമസിക്കാനുള്ള ഹോട്ടലുകള്‍ ◘സാനിറ്റൈസര്‍, താപപരിശോധനയ്ക്കുള്ള സംവിധാനം ഉണ്ടാവണം ◘സ്റ്റാഫിനും സന്ദര്‍ശകര്‍ക്കും രോഗലക്ഷണം ഉണ്ടാവരുത് ◘ജീവനക്കാരും സന്ദര്‍ശകരും ഹോട്ടലിലുള്ള മുഴുവന്‍ സമയവും മാസ്ക് ധരിക്കണം ◘അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം പ്രത്യേക വാതിലുകള്‍ വഴിയാവണം ◘ആളുകള്‍ ഇറങ്ങുന്നതും കയറുന്നതും ഒരേസമയത്ത് ആകരുത് ◘ലിഫ്റ്റില്‍ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം ◘എക്സലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കണം ◘അതിഥിയുടെ യാത്രാ ചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വ‍യം സാക്ഷ്യപ്പെടുത്തി റിസപ്ഷനില്‍ നല്‍കണം ◘പണം നല്‍കുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ ◘ലഗേജ് അണുവിമുക്തമാക്കണം ◘സന്ദര്‍ശകരോട് കണ്ടെയ്മെന്‍റ്സോണുകള്‍ സന്ദര്‍ശിക്കരുതെന്ന് പറയണം ◘റൂമിന്‍റെ വാതിക്കല്‍ ആഹാരസാധനങ്ങള്‍ വയ്ക്കണം ◘എയര്‍കണ്ടീഷണര്‍(എസി) 24-30 ഡിഗ്രിയില്‍ പ്രവര്‍ത്തിപ്പിക്കണം ◘എസി ഒഴിവാക്കുന്നത് ഉചിതം റസ്റ്ററന്‍റുകള്‍ ◘ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം ◘ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം ◘ഹോം ഡെലിവറിക്ക് പോകുന്നവരുടെ താപപരിശോധന നടത്തണം ◘മെനുകാര്‍ഡുകള്‍ ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിച്ച്‌ നിര്‍‌മിച്ചവയാവണം ◘പേപ്പര്‍ നാപ്പ്കിനുകള്‍ ഉപയോഗിക്കണം ◘ഭക്ഷണം വിളമ്പുന്നവർ മാസ്കും കൈയുറയും ധരിക്കണം ◘സ്ഥാപനത്തിന് ഉള്‍ക്കൊള്ളാവുന്നതിന്‍റെ പകുതിയില്‍ താഴെ മാത്രം ആളുകളെ പ്രവേശിപ്പിക്കാം ◘ഓണ്‍ലൈന്‍ പേയ്മെന്‍റ് നിര്‍ബന്ധമാക്കണം ◘എല്ലാ മേശകളും ഉപഭോക്താവ് പോയതിനു ശേഷം അണുവിമുക്തമാക്കണം മാളുകള്‍ ◘സിനിമ ഹാളുകള്‍ അടച്ചിടണം ◘കുട്ടികളുടെ കളിസ്ഥലങ്ങള്‍ അടച്ചിടണം സ്ഥാസ്ഥാപനങ്ങൾ ◘കണ്ടെയ്മെന്‍റ്സോണുകളിലുള്ള ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കരുത് ◘വാഹനത്തിന്‍റെ ഉള്‍ഭാഗം സ്റ്റിയറിംഗ് വീല്‍, ഡോര്‍ ഹാന്‍ഡില്‍, താക്കോല്‍ എന്നിവ അണുവിമുക്തമാക്കണം ◘പ്രായമുള്ളവര്‍ ഗര്‍ഭിണികള്‍ രോഗാവസ്ഥയുള്ളവര്‍ അധിക മുന്‍കരുതല്‍ സ്വീകരിക്കണം ◘ഇവര്‍ക്ക് പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ജോലികള്‍ ഏല്‍പ്പിക്കരുത് ◘കഴിയുന്നത്ര ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം ◘യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണം ◘പ്രവേശനത്തിനും പുറത്തുപോകുന്നതിനും പ്രത്യേക കവാടങ്ങള ◘ക്യാന്‍റീനുകളില്‍ ജീവനക്കാര്‍ കൈയുറകളും മാസ്കും ധരിക്കണം ◘ഒരു മീറ്റര്‍ അകലത്തിലേ ഇരിക്കാവൂ* *◘ഓഫീസില്‍ ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പ്രത്യേകസ്ഥലത്

HomeNewsആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ കോവിഡ് രോഗവ്യാപനം നിയന്ത്രണാതീതമാകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം